Psalm 40:2
നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
Psalm 40:2 in Other Translations
King James Version (KJV)
He brought me up also out of an horrible pit, out of the miry clay, and set my feet upon a rock, and established my goings.
American Standard Version (ASV)
He brought me up also out of a horrible pit, out of the miry clay; And he set my feet upon a rock, and established my goings.
Bible in Basic English (BBE)
He took me up out of a deep waste place, out of the soft and sticky earth; he put my feet on a rock, and made my steps certain.
Darby English Bible (DBY)
And he brought me up out of the pit of destruction, out of the miry clay, and set my feet upon a rock; he hath established my goings:
Webster's Bible (WBT)
To the chief Musician, A Psalm of David. I waited patiently for the LORD; and he inclined to me, and heard my cry.
World English Bible (WEB)
He brought me up also out of a horrible pit, Out of the miry clay. He set my feet on a rock, And gave me a firm place to stand.
Young's Literal Translation (YLT)
And He doth cause me to come up From a pit of desolation -- from mire of mud, And He raiseth up on a rock my feet, He is establishing my steps.
| He brought me up | וַיַּעֲלֵ֤נִי׀ | wayyaʿălēnî | va-ya-uh-LAY-nee |
| horrible an of out also | מִבּ֥וֹר | mibbôr | MEE-bore |
| pit, | שָׁאוֹן֮ | šāʾôn | sha-ONE |
| miry the of out | מִטִּ֪יט | miṭṭîṭ | mee-TEET |
| clay, | הַיָּ֫וֵ֥ן | hayyāwēn | ha-YA-VANE |
| and set | וַיָּ֖קֶם | wayyāqem | va-YA-kem |
| my feet | עַל | ʿal | al |
| upon | סֶ֥לַע | selaʿ | SEH-la |
| a rock, | רַגְלַ֗י | raglay | rahɡ-LAI |
| and established | כּוֹנֵ֥ן | kônēn | koh-NANE |
| my goings. | אֲשֻׁרָֽי׃ | ʾăšurāy | uh-shoo-RAI |
Cross Reference
സങ്കീർത്തനങ്ങൾ 27:5
അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും.
സങ്കീർത്തനങ്ങൾ 69:2
ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.
സങ്കീർത്തനങ്ങൾ 37:23
ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
പ്രവൃത്തികൾ 2:27
നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
യിരേമ്യാവു 38:6
അവർ യിരെമ്യാവെ പിടിച്ചു കാവൽപുരമുറ്റത്തു രാജകുമാരനായ മൽക്കീയാവിന്നുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു.
മത്തായി 13:50
അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
പ്രവൃത്തികൾ 2:24
ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.
മത്തായി 7:24
ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
സെഖർയ്യാവു 9:11
നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.
യോനാ 2:5
വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ലു എന്റെ തലപ്പാവായിരുന്നു.
വിലാപങ്ങൾ 3:53
അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
യെശയ്യാ 24:22
കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടെക്കയും ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദർശിക്കയും ചെയ്യും.
സങ്കീർത്തനങ്ങൾ 143:3
ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 18:16
അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു
സങ്കീർത്തനങ്ങൾ 18:36
ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
സങ്കീർത്തനങ്ങൾ 61:2
എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
സങ്കീർത്തനങ്ങൾ 69:14
ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.
സങ്കീർത്തനങ്ങൾ 71:20
അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.
സങ്കീർത്തനങ്ങൾ 86:13
എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 116:3
മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.
സങ്കീർത്തനങ്ങൾ 119:133
എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
സങ്കീർത്തനങ്ങൾ 142:6
എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
സങ്കീർത്തനങ്ങൾ 17:5
എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.