Ezekiel 38:11
നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരെയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും
Ezekiel 38:11 in Other Translations
King James Version (KJV)
And thou shalt say, I will go up to the land of unwalled villages; I will go to them that are at rest, that dwell safely, all of them dwelling without walls, and having neither bars nor gates,
American Standard Version (ASV)
and thou shalt say, I will go up to the land of unwalled villages; I will go to them that are at rest, that dwell securely, all of them dwelling without walls, and having neither bars nor gates;
Bible in Basic English (BBE)
And you will say, I will go up to the land of small unwalled towns; I will go to those who are quiet, living, all of them, without fear of danger, without walls or locks or doors:
Darby English Bible (DBY)
and thou shalt say, I will go up to the land of unwalled villages; I will come to them that are in quiet, that dwell in safety, all of them dwelling without walls, and having neither bars nor gates,
World English Bible (WEB)
and you shall say, I will go up to the land of unwalled villages; I will go to those who are at rest, who dwell securely, all of them dwelling without walls, and having neither bars nor gates;
Young's Literal Translation (YLT)
And thou hast said: I go up against a land of unwalled villages, I go in to those at rest, dwelling confidently, All of them are dwelling without walls, And bar and doors they have not.
| And thou shalt say, | וְאָמַרְתָּ֗ | wĕʾāmartā | veh-ah-mahr-TA |
| up go will I | אֶֽעֱלֶה֙ | ʾeʿĕleh | eh-ay-LEH |
| to | עַל | ʿal | al |
| land the | אֶ֣רֶץ | ʾereṣ | EH-rets |
| of unwalled villages; | פְּרָז֔וֹת | pĕrāzôt | peh-ra-ZOTE |
| go will I | אָבוֹא֙ | ʾābôʾ | ah-VOH |
| rest, at are that them to | הַשֹּׁ֣קְטִ֔ים | haššōqĕṭîm | ha-SHOH-keh-TEEM |
| that dwell | יֹשְׁבֵ֖י | yōšĕbê | yoh-sheh-VAY |
| safely, | לָבֶ֑טַח | lābeṭaḥ | la-VEH-tahk |
| all | כֻּלָּ֗ם | kullām | koo-LAHM |
| dwelling them of | יֹֽשְׁבִים֙ | yōšĕbîm | yoh-sheh-VEEM |
| without | בְּאֵ֣ין | bĕʾên | beh-ANE |
| walls, | חוֹמָ֔ה | ḥômâ | hoh-MA |
| and having neither | וּבְרִ֥יחַ | ûbĕrîaḥ | oo-veh-REE-ak |
| bars | וּדְלָתַ֖יִם | ûdĕlātayim | oo-deh-la-TA-yeem |
| nor gates, | אֵ֥ין | ʾên | ane |
| לָהֶֽם׃ | lāhem | la-HEM |
Cross Reference
സെഖർയ്യാവു 2:4
നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
റോമർ 3:15
അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
യേഹേസ്കേൽ 38:8
ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവ്വതങ്ങളിൽ തന്നേ, എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്നു എല്ലാവരും നിർഭയമായി വസിക്കും.
യിരേമ്യാവു 49:31
വാതിലുകളും ഓടാമ്പലുകളും എല്ലാതെ തനിച്ചു പാർക്കുന്നവരും സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കൽ പുറപ്പെട്ടു ചെല്ലുവിൻ എന്നു യഹോവയുടെ അരുളപ്പാടു.
യെശയ്യാ 37:24
നിന്റെ ഭൃത്യന്മാർമുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും;
സദൃശ്യവാക്യങ്ങൾ 3:29
കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.
സദൃശ്യവാക്യങ്ങൾ 1:11
ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.
സങ്കീർത്തനങ്ങൾ 10:9
സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു.
ന്യായാധിപന്മാർ 18:27
മീഖാവു തീർപ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.
ന്യായാധിപന്മാർ 18:7
അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്കു ദോഷം ചെയ്‍വാൻ പ്രാപ്തിയുള്ളവൻ ദേശത്തു ആരുമില്ല; അവർ സീദോന്യർക്കു അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്കു സംസർഗ്ഗവുമില്ല എന്നു കണ്ടു.
പുറപ്പാടു് 15:9
ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.